ഗർഭിണിയായ സ്ത്രീയുടെ ഗർഭസ്ഥശിശു മറ്റൊരാളുടെ ചെയ്തിയാൽ മരിക്കാനിടയായാൽ എന്തുചെയ്യണമെന്ന് ഉമർ ബിൻ അൽ ഖത്താബ്…

ഗർഭിണിയായ സ്ത്രീയുടെ ഗർഭസ്ഥശിശു മറ്റൊരാളുടെ ചെയ്തിയാൽ മരിക്കാനിടയായാൽ എന്തുചെയ്യണമെന്ന് ഉമർ ബിൻ അൽ ഖത്താബ് ജനങ്ങളോട് കൂടിയാലോചിച്ചു.

ഉമറു ബ്നുൽ ഖത്താബ് (رضي الله عنه) ൽ നിന്നും നിവേദനം: അദ്ദേഹം, ഗർഭിണിയായ സ്ത്രീയുടെ ഗർഭസ്ഥശിശു മറ്റൊരാളുടെ ചെയ്തിയാൽ മരിക്കാനിടയായാൽ എന്തുചെയ്യണമെന്ന് ജനങ്ങളോട് കൂടിയാലോചിച്ചു. അപ്പോൾ മുഗീറതു ബ്നു ശുഅ`ബ പറഞ്ഞു: "ഇക്കാര്യത്തിൽ ഒരു അടിമയെയോ അടിമപ്പെണ്ണിനെയോ പ്രായശ്ചിത്തമായി നൽകാൻ നബി (ﷺ) വിധികൽപിച്ചതിന് ഞാൻ സാക്ഷിയാകുന്നു." അപ്പോൾ ഉമർ പറഞ്ഞു: താങ്കളുടെ കൂടെ സാക്ഷ്യം വഹിക്കാൻ ഒരാളെ കൂടി കൊണ്ടുവരിക. അപ്പോൾ മുഹമ്മദുബ്നു മസ്ലമയും ഇക്കാര്യത്തിൽ മുഗീറയുടെ കൂടെ സാക്ഷ്യംവഹിച്ചു.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

നഷ്ടപരിഹാരം