إعدادات العرض
നമ്മളാണ് അവസാനത്തെ സമുദായം; എന്നാൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നതും നമ്മളായിരിക്കും
നമ്മളാണ് അവസാനത്തെ സമുദായം; എന്നാൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നതും നമ്മളായിരിക്കും
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നമ്മളാണ് അവസാനത്തെ സമുദായം; എന്നാൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നതും നമ്മളായിരിക്കും. (അന്ന്) ചോദിക്കപ്പെടും: 'നിരക്ഷരരായ സമുദായവും അവരുടെ പ്രവാചകനും എവിടെ?' അതിനാൽ (ഒരേ സമയം നാം) അവസാനക്കാരും ആദ്യത്തവരുമാകുന്നു."
[സ്വഹീഹ്] [ഇബ്നു മാജഃ ഉദ്ധരിച്ചത്]
الترجمة
العربية Português دری Македонски Tiếng Việt Magyar ქართული Indonesia বাংলা Kurdî ไทย অসমীয়া Nederlands Hausa ਪੰਜਾਬੀ Kiswahili Tagalog ភាសាខ្មែរ English ગુજરાતી සිංහල Русский मराठीالشرح
കാലഗണന പ്രകാരം മുഹമ്മദ് നബിയുടെ (ﷺ) ജനതയാണ് അവസാനം വന്നെത്തിയ സമുദായം. എന്നാൽ, ഖിയാമത്ത് നാളിൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന സമുദായം നബിയുടെ (ﷺ) ജനത തന്നെയാണ്. ഖിയാമത്ത് നാളിൽ ഇപ്രകാരം ചോദിക്കപ്പെടും: "ഉമ്മിയ്യായ (നിരക്ഷരരായ) സമുദായവും അവരുടെ നബിയും എവിടെ?" നബിക്ക് (ﷺ) എഴുത്തും വായനയും അറിയില്ലായിരുന്നു എന്നതിനാലാണ് 'ഉമ്മിയ്യ്' എന്ന വിശേഷണം ഈ ജനതയിലേക്ക് ചേർത്തി പറയപ്പെടുന്നത്. അങ്ങനെ വിചാരണക്കായി ആദ്യം വിളിക്കപ്പെടുന്നത് അവരെയായിരിക്കും. അതിനാൽ, കാലഗണന പ്രകാരം അവസാനം വന്നെത്തിയവരും, ഖിയാമത്ത് നാളിലെ വിചാരണയിലും സ്വർഗ്ഗപ്രവേശത്തിലും ആദ്യത്തെയാളുകളുമാണ് നാം.فوائد الحديث
മുൻകഴിഞ്ഞ സമുദായങ്ങളേക്കാൾ ഈ സമുദായത്തിനുള്ള ശ്രേഷ്ഠത.
التصنيفات
മരണാനന്തര ജീവിതം