إعدادات العرض
നബി -ﷺ- ഫജ്ർ നിസ്കരിച്ചാൽ സൂര്യൻ നന്നായി ഉദിച്ചുയരുന്നത് വരെ തന്റെ നിസ്കാര സ്ഥലത്ത് തന്നെ ഇരിക്കുമായിരുന്നു
നബി -ﷺ- ഫജ്ർ നിസ്കരിച്ചാൽ സൂര്യൻ നന്നായി ഉദിച്ചുയരുന്നത് വരെ തന്റെ നിസ്കാര സ്ഥലത്ത് തന്നെ ഇരിക്കുമായിരുന്നു
ജാബിർ ഇബ്നു സമുറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഫജ്ർ നിസ്കരിച്ചാൽ സൂര്യൻ നന്നായി ഉദിച്ചുയരുന്നത് വരെ തന്റെ നിസ്കാര സ്ഥലത്ത് തന്നെ ഇരിക്കുമായിരുന്നു. അദ്ദേഹം (ജാബിർ) പറഞ്ഞു: "സുബ്ഹ് (പ്രഭാത) നിസ്കാരം നിർവഹിച്ച സ്ഥലത്തുനിന്ന് സൂര്യൻ ഉദിക്കുന്നത് വരെ അവിടുന്ന് എഴുന്നേൽക്കാറുണ്ടായിരുന്നില്ല. സൂര്യൻ ഉദിച്ചാൽ അവിടുന്ന് എഴുന്നേൽക്കും. സ്വഹാബികൾ പരസ്പരം സംസാരിക്കുകയും ജാഹിലിയ്യ കാലത്തെ (ഇസ്‌ലാമിന് മുൻപുള്ള കാലഘട്ടം) കാര്യങ്ങൾ അയവിറക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ അവർ ചിരിക്കുമ്പോൾ നബി -ﷺ- പുഞ്ചിരിക്കുമായിരുന്നു."
الترجمة
العربية Português دری Македонски Magyar ქართული Tiếng Việt বাংলা Kurdî ไทย অসমীয়া Indonesia Nederlands ਪੰਜਾਬੀ Kiswahili Hausa ភាសាខ្មែរ English Tagalog ગુજરાતી Русский मराठी ಕನ್ನಡالشرح
സുബ്ഹ് നിസ്കരിച്ചു കഴിഞ്ഞാൽ സൂര്യൻ നന്നായി ഉദിച്ചുയരുന്നത് വരെ താൻ നിസ്കരിച്ച സ്ഥലത്ത് തന്നെ ഇരിക്കുക എന്നത് നബിയുടെ -ﷺ- സുന്നത്തിൽ പെട്ടതാണ്. സൂര്യൻ ഉദിക്കുന്നത് വരെ അവിടുന്ന് ആ സ്ഥലത്ത് നിന്ന് എഴുന്നേൽക്കാറുണ്ടായിരുന്നില്ല. സൂര്യൻ ഉദിച്ചാൽ അവിടുന്ന് എഴുന്നേൽക്കും. സ്വഹാബികൾ ഇസ്‌ലാമിന് മുൻപുള്ള തങ്ങളുടെ ചില കാര്യങ്ങൾ അനുസ്മരിക്കുന്ന വേളയിൽ നബി -ﷺ- മൗനം പാലിക്കുമായിരുന്നു. അവർ ചിരിക്കുമ്പോൾ നബി (ﷺ) ചിലപ്പോഴെല്ലാം അവരോടൊപ്പം പുഞ്ചിരിക്കുമായിരുന്നു.فوائد الحديث
സുബ്ഹിനു ശേഷം സൂര്യൻ ഉദിക്കുന്നത് വരെ ദിക്ർ നിർവഹിക്കുന്നതും, പ്രത്യേകിച്ച് തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ ആ ഇരിപ്പിടത്തിൽ തന്നെ തുടരുന്നതും പുണ്യകരമായ പ്രവൃത്തിയാണ്.
നബിയുടെ -ﷺ- ഉത്തമ സ്വഭാവവും പെരുമാറ്റത്തിലെ സൗമ്യതയും വ്യക്തമാക്കുന്ന ഹദീഥാണിത്. അവിടുന്ന് തന്റെ സ്വഹാബികളോടൊപ്പം ഇരിക്കുകയും അവരുടെ സംസാരങ്ങളും കഥകളും കേൾക്കുകയും പുഞ്ചിരിക്കുകയും ചെയ്യാറുണ്ടായിരുന്നു.
മസ്ജിദിൽ വെച്ച് സംസാരിക്കുന്നതും ജാഹിലിയ്യ കാലത്തെ കാര്യങ്ങൾ അനുസ്മരിക്കുന്നതും അനുവദനീയമാണ്.
ചിരിക്കുന്നതും പുഞ്ചിരിക്കുന്നതും അനുവദനീയമാണ്; അമിതമായി ചിരിക്കുന്നതാണ് വിലക്കപ്പെട്ടിട്ടുള്ളത്.
