നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ പിന്നെ നിർബന്ധ നിസ്‌കാരമല്ലാതെ (മറ്റൊരു നിസ്‌കാരവും) ഇല്ല

നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ പിന്നെ നിർബന്ധ നിസ്‌കാരമല്ലാതെ (മറ്റൊരു നിസ്‌കാരവും) ഇല്ല

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ പിന്നെ നിർബന്ധ നിസ്‌കാരമല്ലാതെ (മറ്റൊരു നിസ്‌കാരവും) ഇല്ല."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നിർബന്ധ നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ട ശേഷം മസ്ജിദിലുള്ളവർ സുന്നത്ത് നിസ്‌കാരങ്ങൾ ആരംഭിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു.

فوائد الحديث

ഫർദ്വ് നിസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ, മസ്ജിദിലുള്ളവർ സുന്നത്ത് നിസ്കാരങ്ങൾ നിർവഹിക്കാൻ പാടില്ല.

നിസ്കാരത്തിന് ഇഖാമത്ത് വിളിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു സുന്നത്ത് നിസ്കാരവും ആരംഭിക്കാൻ പാടില്ല; അത് സുബ്ഹിന്റെയോ ദ്വുഹറിന്റെയോ മുൻപോ ശേഷമോ ഉള്ള സുന്നത്ത് നിസ്കാരങ്ങളിൽ പെട്ട റവാതിബ് ആയാൽ പോലും.

ഒരാൾ സുന്നത്ത് നിസ്കരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇഖാമത്ത് വിളിക്കുന്നതെങ്കിൽ; ഒരു റക്അത്തിൽ താഴെ മാത്രമേ ബാക്കിയുള്ളൂവെങ്കിൽ അയാൾ വേഗത്തിൽ അത് പൂർത്തിയാക്കുകയാണ് വേണ്ടത്. അതിൽ കൂടുതൽ ബാക്കിയുണ്ടെങ്കിൽ തക്ബീറത്തുൽ ഇഹ്റാം (ജമാഅത്തിന്റെ തുടക്കം) ലഭിക്കുന്നതിനായി സുന്നത്ത് നിസ്കാരം അവസാനിപ്പിക്കേണ്ടതാണ്.

التصنيفات

ജമാഅത് നിസ്കാരത്തിൻ്റെ ശ്രേഷ്ഠതയും `വിധിവിലക്കുകളും