നിനക്കും നിന്റെ മക്കൾക്കും ആവശ്യമായത് (നാട്ടു നടപ്പനുസരിച്ചു) നല്ലനിലക്ക് അയാളുടെ സമ്പത്തിൽ നിന്നും നീ…

നിനക്കും നിന്റെ മക്കൾക്കും ആവശ്യമായത് (നാട്ടു നടപ്പനുസരിച്ചു) നല്ലനിലക്ക് അയാളുടെ സമ്പത്തിൽ നിന്നും നീ എടുത്തുകൊള്ളുക.

ആഇശ (رضي اللهُ عنها) പറയുന്നു: അബൂ സുഫ്യാന്റെ ഭാര്യയായ ഹിന്ദ് ബിൻത് ഉത്ബ അല്ലാഹുവിന്റെ റസൂൽ (ﷺ) യുടെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അബൂ സുഫ്യാൻ ഒരു പിശുക്കനായ മനുഷ്യനാണ്. എനിക്കും എന്റെ മക്കൾക്കും ആവശ്യമായത് അദ്ദേഹം ചെലവിന് നൽകാറില്ല. അദ്ദേഹത്തിന്റെ സമ്പത്തിൽ നിന്ന് അദ്ദേഹമറിയാതെ ഞാൻ എടുത്തെങ്കിലൊഴികെ. അതിന് എനിക്ക് കുറ്റമുണ്ടാകുമോ? അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: " നിനക്കും നിന്റെ മക്കൾക്കും ആവശ്യമായത് (നാട്ടു നടപ്പനുസരിച്ചു) നല്ലനിലക്ക് അയാളുടെ സമ്പത്തിൽ നിന്നും നീ എടുത്തുകൊള്ളുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

ചിലവിന് നൽകൽ