إعدادات العرض
അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ മകൾ മരണപെട്ടപ്പോൾ അവിടുന്ന് ഞങ്ങൾക്കരികിലേക്ക് പ്രവേശിച്ചു. എന്നിട്ടു പറഞ്ഞു:…
അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ മകൾ മരണപെട്ടപ്പോൾ അവിടുന്ന് ഞങ്ങൾക്കരികിലേക്ക് പ്രവേശിച്ചു. എന്നിട്ടു പറഞ്ഞു: "നിങ്ങൾ അവളെ വെള്ളവും സിദ്റും (ഒരു തരം ചെടി) ഉപയോഗിച്ച് മൂന്നോ അഞ്ചോ അതിലധികമോ തവണ -അത്രയും തവണ ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ- കുളിപ്പിക്കുക. അവസാനത്തെ തവണ അതിൽ കർപ്പൂരം -അല്ലെങ്കിൽ അൽപം കർപ്പൂരം- ചേർക്കുക. കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ വിളിക്കണം."
ഉമ്മു അത്വിയ്യ (رضي الله عنها) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ മകൾ മരണപെട്ടപ്പോൾ അവിടുന്ന് ഞങ്ങൾക്കരികിലേക്ക് പ്രവേശിച്ചു. എന്നിട്ടു പറഞ്ഞു: "നിങ്ങൾ അവളെ വെള്ളവും സിദ്റും (ഒരു തരം ചെടി) ഉപയോഗിച്ച് മൂന്നോ അഞ്ചോ അതിലധികമോ തവണ -അത്രയും തവണ ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ- കുളിപ്പിക്കുക. അവസാനത്തെ തവണ അതിൽ കർപ്പൂരം -അല്ലെങ്കിൽ അൽപം കർപ്പൂരം- ചേർക്കുക. കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ വിളിക്കണം." അങ്ങനെ, കുളിപ്പിച്ചുകഴിഞ്ഞപ്പോൾ ഞങ്ങൾ നബിയെ വിളിച്ചു. അപ്പോൾ തൻ്റെ അരയിലുടുത്ത വസ്ത്രം അവിടുന്ന് ഞങ്ങൾക്ക് നൽകി. എന്നിട്ടു പറഞ്ഞു. "ഇത് -അഥവാ നബിയുടെ അരയുടുപ്പ്- അവളുടെ തൊലിയിൽ സ്പർശിക്കുന്ന തുണിയായി ഉടുപ്പിക്കണം." ചില റിപ്പോർട്ടുകളിൽ "അല്ലെങ്കിൽ ഏഴു തവണ (കുളിപ്പിക്കണം)" എന്നും "അവളുടെ ശരീരത്തിൻ്റെ വലതുഭാഗവും വുദൂഇൻ്റെ അവയവങ്ങളും കൊണ്ട് തുടങ്ങണം" എന്നും വന്നിട്ടുണ്ട്. ഉമ്മു അത്വിയ്യ പറഞ്ഞു: അവരുടെ മുടി ഞങ്ങൾ മൂന്നായി മെടഞ്ഞിട്ടു.
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt ئۇيغۇرچە Hausa Português Kurdî دری Македонски Magyar ქართულიالتصنيفات
മയ്യിത്തിനെ കുളിപ്പിക്കൽ