إعدادات العرض
അല്ലാഹുവേ! സന്മാർഗവും ധർമ്മനിഷ്ഠയും ജീവിതവിശുദ്ധിയും ധന്യതയും ഞാൻ നിന്നോട് ചോദിക്കുന്നു
അല്ലാഹുവേ! സന്മാർഗവും ധർമ്മനിഷ്ഠയും ജീവിതവിശുദ്ധിയും ധന്യതയും ഞാൻ നിന്നോട് ചോദിക്കുന്നു
അബ്ദുല്ലാഹി ബ്നു മസ്ഊദ് (رَضيَ اللهُ عنهُ) നിവേദനം: നബി ﷺ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! സന്മാർഗവും ധർമ്മനിഷ്ഠയും ജീവിതവിശുദ്ധിയും ധന്യതയും ഞാൻ നിന്നോട് ചോദിക്കുന്നു."
[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt অসমীয়া Nederlands Kiswahili Hausa සිංහල ગુજરાતી Magyar ქართული Română Português ไทย తెలుగు मराठी دری አማርኛ Kurdî Malagasy Македонски ភាសាខ្មែរ Українська ਪੰਜਾਬੀ پښتو Moore Wolofالشرح
നബി ﷺ യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആയാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നത്. അവിടുന്ന് അല്ലാഹുവിനോട് സന്മാർഗം ചോദിക്കുമായിരുന്നു; സത്യം ഏതാണെന്ന് അറിയാനും അത് പ്രവർത്തിക്കാനും നേരായ മാർഗത്തിൽ പ്രവേശിക്കാനുമുള്ള സൗഭാഗ്യമാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. ധർമ്മനിഷ്ഠയും (തഖ്‌വ) അവിടുന്ന് അല്ലാഹുവിനോട് ചോദിക്കുമായിരുന്നു; അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കാനും വിലക്കുകൾ ഉപേക്ഷിക്കാനുമുള്ള സൗഭാഗ്യമാണ് അതിൻ്റെ ഉദ്ദേശ്യം. ജീവിതവിശുദ്ധിയും അവിടുന്ന് ചോദിക്കുമായിരുന്നു; അല്ലാഹു അനുവദിച്ചിട്ടില്ലാത്തതും മാന്യമല്ലാത്തതുമായ വാക്കുകളും പ്രവർത്തികളും ഉപേക്ഷിക്കാനുള്ള ഉതവിയാണ് അതിൻ്റെ ഉദ്ദേശ്യം. ധന്യതയും അവിടുന്ന് അല്ലാഹുവിനോട് ചോദിക്കുമായിരുന്നു; സൃഷ്ടികളോട് ആവശ്യം തേടേണ്ട അവസ്ഥ വരാതെ, അല്ലാഹുവിനോടല്ലാതെ മറ്റാരോടും തേടേണ്ടതില്ലാത്ത സ്ഥിതിയാണ് അതിൻ്റെ ഉദ്ദേശ്യം.فوائد الحديث
ഹദീഥിൽ വിവരിക്കപ്പെട്ട നാല് കാര്യങ്ങളുടെയും മഹത്വം; സന്മാർഗം, ധർമ്മനിഷ്ഠ, ജീവിതവിശുദ്ധി, ധന്യത എന്നിവയാണവ. ഈ സ്വഭാവങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനുള്ള പരിശ്രമം ഉണ്ടായിരിക്കണമെന്ന പ്രേരണയും ഈ ഹദീഥിൻ്റെ ഉള്ളടക്കത്തിലുണ്ട്.
നബി -ﷺ- തൻ്റെ സ്വന്തത്തിന് പോലും ഉപകാരോപദ്രവങ്ങൾ ഉടമപ്പെടുത്തിയിരുന്നില്ല. എല്ലാം ഉടമപ്പെടുത്തുന്നത് അല്ലാഹു മാത്രമാണ്.
ഉപകാരവും ഉപദ്രവവും സന്മാർഗവുമെല്ലാം അല്ലാഹുവിൻ്റെ പക്കൽ മാത്രമാണ്; അല്ലാഹുവിനോട് ഏറെ സാമീപ്യമുള്ള മലക്കിനോ അവൻ നിയോഗിച്ചയച്ച റസൂലിനോ മറ്റാർക്കെങ്കിലുമോ അതിലൊന്നും യാതൊരു പങ്കുമില്ല.
