إعدادات العرض
നബി -ﷺ- അവിടുത്തെ ചെറുനാവ് കാണുന്ന രൂപത്തിൽ ആർത്തു ചിരിക്കുന്നത് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. അവിടുന്ന്…
നബി -ﷺ- അവിടുത്തെ ചെറുനാവ് കാണുന്ന രൂപത്തിൽ ആർത്തു ചിരിക്കുന്നത് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. അവിടുന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "നബി -ﷺ- അവിടുത്തെ ചെറുനാവ് കാണുന്ന രൂപത്തിൽ ആർത്തു ചിരിക്കുന്നത് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. അവിടുന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Hausa Kurdî Kiswahili Português සිංහල Nederlands Tiếng Việt ગુજરાતી অসমীয়া پښتو नेपाली Yorùbá ქართული Magyar తెలుగు Svenska Македонски ಕನ್ನಡ Moore Română Oromoo Українськаالشرح
നബി -ﷺ- ചിരിക്കുന്നതിൽ അതിരു കവിയാറില്ലായിരുന്നു എന്നും, അവിടുത്തെ ചെറുനാവ് (തൊണ്ടയുടെ മുകൾഭാഗത്തായി കാണപ്പെടുന്ന മാംസക്കഷ്ണം) പുറത്തു കാണുന്ന വിധത്തിൽ അവിടുന്ന് ചിരിക്കാറില്ലായിരുന്നുവെന്നും ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. മറിച്ച്, നബി -ﷺ- പുഞ്ചിരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്.فوائد الحديث
നബി -ﷺ- ക്ക് ഒരു കാര്യം ഇഷ്ടപ്പെടുകയോ അതിൽ അവിടുത്തേക്ക് അത്ഭുതം ഉണ്ടാവുകയോ ചെയ്താൽ അവിടുന്ന് പുഞ്ചിരിക്കുമായിരുന്നു.
ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: പൂർണ്ണമായി ചിരിയിലേക്ക് അമർന്നു പോകുന്ന വിധത്തിലുള്ള പൊട്ടിച്ചിരി നബി -ﷺ- യിൽ നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ വാക്കിൻ്റെ ഉദ്ദേശ്യം.
ധാരാളമായി ചിരിക്കുകയും, പൊട്ടിച്ചിരിച്ചു കൊണ്ട് ശബ്ദം ഉയർത്തുകയും ചെയ്യുന്നത് സച്ചരിതരുടെ സ്വഭാവഗുണങ്ങളിൽ പെട്ടതല്ല. കാരണം അധികമായി ചിരിക്കുന്നത് ഹൃദയത്തെ മരിപ്പിക്കും.
ധാരാളമായി ചിരിക്കുന്നയാൾക്ക് കൂട്ടുകാർക്കിടയിലുള്ള ആദരവും ഗാംഭീര്യവും കുറഞ്ഞു കൊണ്ടിരിക്കും.
التصنيفات
നബി -ﷺ- യുടെ ചിരി