إعدادات العرض
യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! തങ്ങളുടെ നബിമാരുടെ ഖബ്റുകളെ അവർ ആരാധനാകേന്ദ്രങ്ങളാക്കി
യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! തങ്ങളുടെ നബിമാരുടെ ഖബ്റുകളെ അവർ ആരാധനാകേന്ദ്രങ്ങളാക്കി
ആഇശാ (رَضيَ اللهُ عنها) നിവേദനം: നബി ﷺ യുടെ മരണം നടന്ന രോഗം ബാധിച്ച വേളയിൽ അവിടുന്ന് പറയുമായിരുന്നു: "യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! തങ്ങളുടെ നബിമാരുടെ ഖബ്റുകളെ അവർ ആരാധനാകേന്ദ്രങ്ങളാക്കി." ആഇശാ (رَضيَ اللهُ عنها) പറയുന്നു: ഇക്കാര്യം നബി (ﷺ) യുടെ കാര്യത്തിലും ഭയപ്പെട്ടില്ലായിരുന്നെങ്കിൽ അവിടുത്തെ ഖബ്ർ (ജനങ്ങൾക്ക് വീക്ഷിക്കാവുന്ന വിധത്തിൽ) പ്രകടമാകുമായിരുന്നു. എന്നാൽ അവിടുത്തെ ഖബ്ർ മസ്ജിദാക്കപ്പെടുമെന്ന ഭയമുണ്ടായിരുന്നു."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी ئۇيغۇرچە Hausa Português Tiếng Việt অসমীয়া Nederlands Kiswahili සිංහල ગુજરાતી Magyar ქართული Română ไทย తెలుగు मराठी دری አማርኛ Kurdî Malagasy Македонски ភាសាខ្មែរ Українська ਪੰਜਾਬੀ پښتو Moore Wolofالشرح
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ (رَضيَ اللهُ عنها) നബി ﷺ തൻ്റെ വഫാത്തിൻ്റെ രോഗത്തിൽ പറയാറുണ്ടായിരുന്ന കാര്യമാണ് ഈ ഹദീഥിലൂടെ അറിയിക്കുന്നത്. നബി ﷺ പറയുമായിരുന്നു: "യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കുകയും അവൻ്റെ കാരുണ്യത്തിൽ നിന്ന് അവരെ അകറ്റുകയും ചെയ്യട്ടെ! കാരണം തങ്ങളുടെ നബിമാരുടെ ഖബ്റുകളെ അവർ ആരാധനാകേന്ദ്രങ്ങളാക്കിയിരിക്കുന്നു. ഖബ്റുകൾക്ക് മീതെ കെട്ടിടം പണിഞ്ഞു കൊണ്ടും, അവയുടെ അരികിലും അവയിലേക്ക് തിരിഞ്ഞു കൊണ്ടും ആരാധനകൾ നിർവ്വഹിച്ചുമാണ് അവർ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കിയത്. ശേഷം ആഇശാ (رَضيَ اللهُ عنها) പറഞ്ഞു: "നബി ﷺ വിലക്കുകയും അവിടുന്ന് താക്കീത് നൽകുകയും ചെയ്ത കാരണത്താലും, നബി ﷺ യുടെ ഖബ്റിൻ്റെ അടുക്കൽ യഹൂദനസ്വാറാക്കൾ ചെയ്തു കൂട്ടിയത് പോലുള്ള കാര്യങ്ങൾ സംഭവിക്കുമോ എന്ന ഭയം കാരണത്താലുമാണ് നബി ﷺ യുടെ ഖബ്ർ (ആഇശാ (رَضيَ اللهُ عنها) യുടെ മുറിക്കുള്ളിലായത്). അതല്ലായെങ്കിൽ, അവിടുത്തെ ഖബ്ർ ജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ ആകുമായിരുന്നു.فوائد الحديث
നബി ﷺ അവസാനമായി നൽകിയ വസ്വിയ്യത്തുകളിൽ പെട്ടതാണിത്; ഈ വിഷയത്തിൻ്റെ ഗൗരവവും പ്രാധാന്യവും അതിൽ നിന്ന് മനസ്സിലാക്കാം.
ഖബ്റുകൾ ആരാധനാകേന്ദങ്ങളാക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീതും അത് ഗുരുതമായ ഹറാമുമാണെന്ന ഓർമ്മപ്പെടുത്തലും. ഖബ്റിൻ്റെ അരികിൽ ജനാസ നിസ്കാരമല്ലാത്ത മറ്റു നിസ്കാരങ്ങൾ പ്രത്യേകം ലക്ഷ്യം വെക്കൽ ഈ പറഞ്ഞതിൽ ഉൾപ്പെടും. ഇതെല്ലാം മയ്യിത്ത് മഹത്വവത്കരിക്കപ്പെടാനും ഖബ്ർ പ്രദക്ഷിണം (ത്വവാഫ്) ചെയ്യുവാനും അതിൻ്റെ ഭാഗങ്ങളിൽ സ്പർശിച്ചു കൊണ്ട് ബറകത്തെടുക്കാനുമെല്ലാം വഴിയൊരുക്കും. ഈ പറഞ്ഞതെല്ലാം ശിർക്കും അതിലേക്ക് നയിക്കുന്ന മാർഗങ്ങളുമാണ്.
നബി -ﷺ- തൗഹീദുമായി ബന്ധ്യപ്പെട്ട വിഷയത്തിൽ പുലർത്തിയ കടുത്ത ശ്രദ്ധയും, അതിൽ അവിടുത്തേക്കുണ്ടായിരുന്ന പ്രത്യേക പരിഗണനയും നോക്കൂ. ഖബ്റുകൾ മഹത്വവൽക്കരിക്കപ്പെടുന്ന സ്ഥിതിയോട് അവിടുത്തേക്ക് ഭയമുണ്ടായിരുന്നു; കാരണം ശിർക്കിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളിൽ പെട്ടതാണത്.
നബി ﷺ യുടെ ഖബ്റിൻ്റെ അരികിൽ ബഹുദൈവാരാധന നടമാടുന്നതിൽ നിന്ന് അല്ലാഹു അവിടുത്തെ കാത്തിരിക്കുന്നു. അതിനാൽ അവിടുത്തെ സ്വഹാബികൾക്കും ശേഷം വന്നവർക്കും നബി ﷺ യുടെ ഖബ്ർ വെളിവാകാത്ത രൂപത്തിൽ നിലനിർത്താൻ തോന്നിപ്പിക്കുകയും ചെയ്തിരിക്കുന്നു.
നബി ﷺ യുടെ വസ്വിയ്യത്ത് പ്രകാരം സ്വഹാബികൾ പ്രവർത്തിച്ചു എന്നതും, അവർ തൗഹീദിൻ്റെ കാര്യത്തിൽ പുലർത്തിയിരുന്ന ശ്രദ്ധയും.
യഹൂദ നസ്വാറാക്കളോട് സദൃശ്യരാകുന്നതിൽ നിന്നുള്ള താക്കീതും, ഖബ്‌റുകൾ കെട്ടിപ്പൊക്കി നിർമ്മിതികൾ ഉണ്ടാക്കുക എന്നത് അവരുടെ ചര്യയിൽ പെട്ടതാണെന്ന പാഠവും.
ഖബ്റുകൾ മസ്ജിദുകളാക്കുക എന്നതിൽ പെട്ടതാണ് ഖബ്റുകളിലേക്ക് തിരിഞ്ഞു നിസ്കരിക്കുക എന്നതും, ഖബ്റുകൾക്ക് അരികിൽ നിസ്കരിക്കുക എന്നതും. അവിടെ മസ്ജിദ് നിർമ്മിക്കപ്പെട്ടിട്ടില്ലെങ്കിലും.
