إعدادات العرض
ആരെങ്കിലും ആയുസ്സിൻ്റെ അവധിയെത്താത്ത ഒരു രോഗിയെ സന്ദർശിക്കുകയും, അവനരികിൽ വെച്ച് ഏഴു തവണ ഇപ്രകാരം പറയുകയും…
ആരെങ്കിലും ആയുസ്സിൻ്റെ അവധിയെത്താത്ത ഒരു രോഗിയെ സന്ദർശിക്കുകയും, അവനരികിൽ വെച്ച് ഏഴു തവണ ഇപ്രകാരം പറയുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ (സാരം): "അതിമഹോന്നതനും, മഹത്തായ സിംഹാസനത്തിൻ്റെ ഉടമസ്ഥനുമായ അല്ലാഹുവിനോട് നിനക്ക് സൗഖ്യം നൽകാൻ ഞാൻ തേടുന്നു
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ആയുസ്സിൻ്റെ അവധിയെത്താത്ത ഒരു രോഗിയെ സന്ദർശിക്കുകയും, അവനരികിൽ വെച്ച് ഏഴു തവണ ഇപ്രകാരം പറയുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ (സാരം): "അതിമഹോന്നതനും, മഹത്തായ സിംഹാസനത്തിൻ്റെ ഉടമസ്ഥനുമായ അല്ലാഹുവിനോട് നിനക്ക് സൗഖ്യം നൽകാൻ ഞാൻ തേടുന്നു."
الشرح
മരണസമയം ആസന്നമായിട്ടില്ലാത്ത മുസ്‌ലിമായ ഒരു രോഗിയെ അവൻ്റെ മുസ്‌ലിം സഹോദരങ്ങളിൽ ആരെങ്കിലും സന്ദർശിക്കുകയും, ശേഷം ഹദീഥിൽ പരാമർശിക്കപ്പെട്ട പ്രാർത്ഥന അവന് വേണ്ടി നടത്തുകയും ഏഴു തവണ ആവർത്തിക്കുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. പ്രാർത്ഥനയുടെ ആശയം ഇപ്രകാരമാണ്: "തൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും മഹത്വമുടയവനായ, മഹത്തരമായ സിംഹാസനത്തിൻ്റെ ഉടമയായ അല്ലാഹുവിനോട് നിന്നെ സൗഖ്യപ്പെടുത്താൻ ഞാൻ തേടുന്നു."فوائد الحديث
രോഗിയുടെ അരികിൽ ഈ പ്രാർത്ഥന ഏഴു തവണ ആവർത്തിച്ചു ചൊല്ലുന്നത് സുന്നത്താണ്.
ഈ പ്രാർത്ഥന ഒരു രോഗിയുടെ അരികിൽ വെച്ച് പറയപ്പെട്ടാൽ അവൻ്റെ അസുഖം -അല്ലാഹുവിൻ്റെ അനുമതിയോടെ- മാറുന്നതാണ്. പ്രാർത്ഥന സത്യസന്ധമായ മനസ്സോടെയും നന്മ നിറഞ്ഞ ഹൃദയത്തോടെയുമാണ് പറയേണ്ടത് എന്ന കാര്യം ഓർക്കുക.
രോഗിയുടെ അരികിൽ വെച്ച് പുറത്തേക്ക് കേൾക്കുന്ന വിധത്തിലോ ശബ്ദം താഴ്ത്തിയോ ഈ പ്രാർത്ഥന നടത്താവുന്നതാണ്. രോഗിക്ക് കേൾക്കുന്ന വിധത്തിൽ പ്രാർത്ഥിക്കുന്നതാണ് കൂടുതൽ നല്ലതും ശ്രേഷ്ഠകരവും. കാരണം അവന് സന്തോഷം പകരുക എന്ന നന്മ കൂടി അതിൽ നിന്ന് ലഭിക്കുന്നതാണ്.
التصنيفات
മതപരമായ മന്ത്രം