നബി -ﷺ- അവിടുത്തെ എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു

നബി -ﷺ- അവിടുത്തെ എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- അവിടുത്തെ എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു.

[സ്വഹീഹ്] [ജസ്മിന്റെ രൂപത്തിൽ മുഅല്ലഖായി ബുഖാരി ഉദ്ധരിച്ചത്]

الشرح

നബി -ﷺ- അല്ലാഹുവിനെ സ്മരിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു എന്ന് ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. എല്ലാ സമയവും എല്ലാ സ്ഥലങ്ങളിലും എല്ലാ അവസ്ഥകളിലും അവിടുന്ന് അല്ലാഹുവിനെ സ്മരിക്കുമായിരുന്നു.

فوائد الحديث

അല്ലാഹുവിനെ സ്മരിക്കുന്നതിന് ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയുണ്ടായിരിക്കണമെന്ന നിബന്ധനയില്ല.

നബി -ﷺ- എല്ലായ്പ്പോഴും നിരന്തരമായി അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു.

നബി -ﷺ- യുടെ മാർഗ്ഗം പിൻപറ്റി എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കുന്നത് (ദിക്ർ ചൊല്ലുന്നത്) അധികരിപ്പിക്കാനുള്ള പ്രോത്സാഹനം. ദിക്ർ ചൊല്ലാൻ പാടില്ലാത്ത മലമൂത്ര വിസർജ്ജനത്തിൻ്റെ സമയം പോലുള്ള സമയമൊഴികെ.

التصنيفات

ഖുർആനും മുസ്ഹഫുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ, ഖുർആനും മുസ്ഹഫുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ