നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) തമ്മിലുള്ള കരാർ നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ…

നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) തമ്മിലുള്ള കരാർ നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി

ബുറൈദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) തമ്മിലുള്ള കരാർ നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി."

[സ്വഹീഹ്] [തുർമുദി ഉദ്ധരിച്ചത്]

الشرح

മുസ്‌ലിംകൾക്കും അവരിൽ പെടാത്ത കാഫിറുകൾക്കും (നിഷേധികൾ) മുനാഫിഖുകൾക്കും (കപടവിശ്വാസികൾ) ഇടയിലുള്ള കരാറും വേർതിരിവും നിസ്കാരത്തിൻ്റെ കാര്യത്തിലാണെന്ന് നബി -ﷺ- വിവരിക്കുന്നു. ആരെങ്കിൽ നിസ്കാരം ഉപേക്ഷിച്ചാൽ അതോടെ അവൻ കാഫിറായി.

فوائد الحديث

നിസ്കാരത്തിൻ്റെ പ്രാധാന്യം. മുഅ്മിനിനും കാഫിറിനും ഇടയിലുള്ള വേർതിരിവാണത്.

ഒരാളുടെ പ്രത്യക്ഷമായ നിലപാടുകളിൽ നിന്ന് അവൻ മുസ്‌ലിമാണെന്ന് വിധിക്കപ്പെടുകയും, തദടിസ്ഥാനത്തിലുള്ള പെരുമാറ്റം അവനോട് സ്വീകരിക്കപ്പെടുകയും ചെയ്യും. അവൻ്റെ ഉള്ളിൽ എന്താണുള്ളത് എന്നത് നമുക്കറിയില്ല.

التصنيفات

ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന കാര്യങ്ങൾ, നിഷേധം, നിസ്കാരം നിർബന്ധമാണെന്നതും, അത് ഉപേക്ഷിക്കുന്നവരുടെ വിധിയും