إعدادات العرض
ഹിംസ്രജന്തുക്കളായ മുനപ്പല്ലുകളുള്ള എല്ലാ ജീവികളെയും, റാഞ്ചാനുള്ള നഖങ്ങളുള്ള എല്ലാ പക്ഷികളെയും…
ഹിംസ്രജന്തുക്കളായ മുനപ്പല്ലുകളുള്ള എല്ലാ ജീവികളെയും, റാഞ്ചാനുള്ള നഖങ്ങളുള്ള എല്ലാ പക്ഷികളെയും (ഭക്ഷിക്കുന്നത്) നബി -ﷺ- വിലക്കിയിരിക്കുന്നു
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: ഹിംസ്രജന്തുക്കളായ മുനപ്പല്ലുകളുള്ള എല്ലാ ജീവികളെയും, റാഞ്ചാനുള്ള നഖങ്ങളുള്ള എല്ലാ പക്ഷികളെയും (ഭക്ഷിക്കുന്നത്) നബി -ﷺ- വിലക്കിയിരിക്കുന്നു.
[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]
الترجمة
العربية Bosanski English فارسی Français Русский हिन्दी 中文 Bahasa Indonesia اردو Kurdî অসমীয়া Kiswahili Tagalog Tiếng Việt ગુજરાતી Nederlands සිංහල Hausa پښتو नेपाली Кыргызча Svenska Română తెలుగు ქართული Moore Српски Magyar Português Македонски Čeština Українська Azərbaycan Malagasy Kinyarwandaالشرح
വശങ്ങളിൽ കാണപ്പെടുന്ന മൂർച്ചയുള്ള പല്ലുകൾ കൊണ്ട് വേട്ടയാടുന്ന ഹിംസ്രജന്തുക്കളെ ഭക്ഷിക്കുന്നതും, കാലിലെ നഖങ്ങൾ കൊണ്ട് അക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്ന പക്ഷികളെ ഭക്ഷിക്കുന്നതും നബി -ﷺ- വിലക്കിയിരിക്കുന്നു.فوائد الحديث
ഭക്ഷണത്തിലും പാനീയത്തിലും ശുദ്ധമായവ മാത്രമേ കഴിക്കാവൂ എന്നതിൽ ഇസ്‌ലാം പുലർത്തിയ ശ്രദ്ധയും പരിഗണനയും.
ഭക്ഷണങ്ങളുടെ കാര്യത്തിലുള്ള അടിസ്ഥാന നിയമം അവയെല്ലാം അനുവദനീയമാണ് എന്നതാണ്; നിഷിദ്ധമാണെന്ന് വ്യക്തമായ തെളിവ് വന്നവയല്ലാതെ ഒന്നും നിഷിദ്ധമാണെന്ന് പറയുക സാധ്യമല്ല.