إعدادات العرض
ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിലെ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ
ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിലെ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിലെ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ."
[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]
الترجمة
العربية English မြန်မာ Svenska Čeština ગુજરાતી Yorùbá اردو Bahasa Indonesia ئۇيغۇرچە සිංහල हिन्दी Hausa Kiswahili پښتو অসমীয়া دری Кыргызча or Türkçe Tiếng Việt नेपाली Kinyarwanda తెలుగు Bosanski Lietuvių Română Nederlands Soomaali Српски Kurdî Українська Deutsch ಕನ್ನಡ Wolof Moore Shqip Português ქართული Azərbaycan 中文 Magyar فارسی Македонски தமிழ் Русский বাংলা Malagasyالشرح
ആരെങ്കിലും നബി -ﷺ- യുടെ മേൽ ഒരു വാക്കോ പ്രവർത്തിയോ കള്ളമായി കൂട്ടിച്ചേർക്കുന്നുവെങ്കിൽ അവൻ്റെ കളവിനുള്ള പ്രതിഫലമായി നരകത്തിൽ അവനൊരു ഇരിപ്പിടമുണ്ടായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു.فوائد الحديث
നബി -ﷺ- യുടെ മേൽ ബോധപൂർവ്വം കളവു പറയുക എന്നത് നരകത്തിൽ പ്രവേശിക്കാനുള്ള കാരണമാണ്.
നബി -ﷺ- യുടെ മേൽ കളവ് പറയുക എന്നത് മറ്റൊരു വ്യക്തിയുടെ മേലും കളവ് കെട്ടിച്ചമക്കുന്നത് പോലെയല്ല. കാരണം അവിടുത്തെ മേൽ കെട്ടിച്ചമക്കുന്ന കളവ് കൊണ്ട് ദീനിലും ദുനിയാവിലും അനേകം ഉപദ്രവങ്ങളും കുഴപ്പങ്ങളും ഉടലെടുക്കുന്നതാണ്.
നബി -ﷺ- യിലേക്ക് ചേർത്തിപ്പറയപ്പെടുന്ന ഹദീഥുകൾ അവിടുന്ന് പറഞ്ഞതു തന്നെയാണോ എന്ന് സ്ഥിരപ്പെടുത്തുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് മുൻപ് പ്രചരിപ്പിക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീത് ഈ ഹദീഥുകളിലുണ്ട്.