നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്ന വ്യക്തിയോട് അല്ലാഹു ചോദിക്കും: ഭൂമിയിലുള്ളതെല്ലാം നിൻ്റെ…

നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്ന വ്യക്തിയോട് അല്ലാഹു ചോദിക്കും: ഭൂമിയിലുള്ളതെല്ലാം നിൻ്റെ പക്കലുണ്ടായിരുന്നെങ്കിൽ (നരകത്തിൽ നിന്ന് രക്ഷപ്പെടാൻ) നീ അത് പ്രായശ്ചിത്തമായി നൽകുമായിരുന്നോ?!" അയാൾ പറയും: അതെ

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്ന വ്യക്തിയോട് അല്ലാഹു ചോദിക്കും: ഭൂമിയിലുള്ളതെല്ലാം നിൻ്റെ പക്കലുണ്ടായിരുന്നെങ്കിൽ (നരകത്തിൽ നിന്ന് രക്ഷപ്പെടാൻ) നീ അത് പ്രായശ്ചിത്തമായി നൽകുമായിരുന്നോ?!" അയാൾ പറയും: അതെ. അപ്പോൾ അല്ലാഹു അയാളോട് പറയും: അതിനേക്കാൾ നിസ്സാരമായ കാര്യമായിരുന്നു -നീ ആദമിൻ്റെ മുതുകിലായിരിക്കെ- നിന്നിൽ നിന്ന് ഞാൻ ആവശ്യപ്പെട്ടത്. നീ എന്നിൽ യാതൊന്നിനെയും പങ്കുചേർക്കരുത് എന്ന്; എന്നാൽ എന്നിൽ പങ്കുചേർക്കുക എന്നതേ നിനക്ക് തൃപ്തികരമായുള്ളൂ."

[صحيح] [متفق عليه]

الشرح

നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയോട് -അയാൾ നരകത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ- അല്ലാഹു ചോദിക്കുന്നതാണ്: നിനക്ക് ഇഹലോകവും അതിലുള്ളതുമെല്ലാം ഉണ്ടായിരുന്നെങ്കിൽ ഈ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രായശ്ചിത്തമായി അത് നൽകാൻ നീ തയ്യാറാകുമായിരുന്നോ?! അയാൾ പറയും: അതെ. അപ്പോൾ അല്ലാഹു പറയും: എന്നാൽ അതിനേക്കാൾ നിസ്സാരവും ലളിതവുമായ ഒരു കാര്യമായിരുന്നു നീ ആദമിൻ്റെ മുതുകിലായിരിക്കെ ആദം സന്തതികളോട് ഞാൻ കരാർ വാങ്ങിയപ്പോൾ നിന്നോട് ഞാൻ ആവശ്യപ്പെട്ടതും കൽപ്പിച്ചതും. നീ എന്നിൽ യാതൊന്നിനെയും പങ്കുചേർക്കരുത് എന്നതായിരുന്നു അത്. എന്നാൽ നിന്നെ ഞാൻ ഭൂമിയിലേക്ക് അയച്ചപ്പോൾ നീ അത് വിസമ്മതിക്കുകയും ശിർക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.

فوائد الحديث

അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിൻ്റെ ശ്രേഷ്ഠതയും അത് പ്രാവർത്തികമാക്കുക എന്നത് എത്ര നിസ്സാരവും ലളിതവുമായ കാര്യമാണെന്ന ഓർമ്മപ്പെടുത്തലും.

അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കിൻ്റെ ഗൗരവവും അതിൻ്റെ പര്യവസാനവും.

ആദം സന്തതികൾ ആദമിൻ്റെ മുതുകിലായിരിക്കെ ശിർക്ക് ചെയ്യരുത് എന്ന് അല്ലാഹു അവരോട് കരാർ ചെയ്തിട്ടുണ്ട്.

ബഹുദൈവാരാധനയിൽ നിന്നുള്ള ശക്തമായ താക്കീത്; ഇഹലോകം മുഴുവൻ കയ്യിലുണ്ടെങ്കിലും അന്ത്യനാളിൽ നിഷേധികൾക്ക് അത് യാതൊരു ഉപകാരവും ചെയ്യില്ലെന്ന ഓർമ്മപ്പെടുത്തലും.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം