إعدادات العرض
സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു
സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു.
[സ്വഹീഹ്]
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Tagalog Türkçe اردو 中文 हिन्दी Tiếng Việt සිංහල ئۇيغۇرچە Hausa Kurdî Português Kiswahili অসমীয়া ગુજરાતી Nederlands Română ไทย Magyar ქართული Русскийالشرح
സ്ത്രീകൾക്ക് പ്രത്യേകമായ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് അവരോട് സാദൃശ്യരാകാൻ ശ്രമിക്കുന്ന എല്ലാ പുരുഷന്മാരെയും അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടുകയും അകലെയാക്കുകയും ചെയ്യട്ടെ എന്ന് നബി -ﷺ- പ്രാർത്ഥിക്കുന്നു. സ്ത്രീകൾക്ക് മാത്രം പ്രത്യേകമായ വസ്ത്രത്തിൻ്റെ രൂപമോ നിറമോ രീതിയോ വസ്ത്രധാരണ ശൈലിയോ അലങ്കാരമോ മറ്റോ സ്വീകരിക്കുന്നതെല്ലാം ഈ പറഞ്ഞതിൻ്റെ പരിധിയിൽ ഉൾപ്പെടും. ഇതു പോലെ, പുരുഷന്മാർക്ക് പ്രത്യേകമായ വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്കെതിരെയും അവിടുന്ന് പ്രാർത്ഥിച്ചിരിക്കുന്നു. കബാഇറുകളിൽ പെട്ട, വൻപാപമായി എണ്ണപ്പെട്ട തിന്മയാണിത്.فوائد الحديث
ശൗകാനീ -رَحِمَهُ اللَّهُ- പറയുന്നു: "സ്ത്രീകൾ പുരുഷന്മാരോട് സദൃശ്യരാകുന്നതും പുരുഷന്മാർ സ്ത്രീകളോട് സദൃശ്യരാകുന്നതും ഹറാമാണ്. കാരണം നബി -ﷺ- ഹറാമായ ഒരു കാര്യത്തിനെതിരെയല്ലാതെ ശാപവാക്കുകൾ പറയുകയില്ല."
ശൈഖ് ഇബ്നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: "സ്ത്രീകളും പുരുഷന്മാരും ഒരു പോലെ ധരിക്കാറുള്ള വസ്ത്രങ്ങൾ ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല. ചില ബനിയനുകളും മറ്റും അതിന് ഉദാഹരണമാണ്. ഇവ ധരിക്കുന്നതിൽ തെറ്റില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും അവ ധരിക്കാം; കാരണം അവ രണ്ടു പേർക്കും അനുയോജ്യമാണ്."