ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ ഒരാൾക്ക് വിഭവം ഒരുക്കി നൽകിയാൽ അവൻ തീർച്ചയായും യുദ്ധം…

ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ ഒരാൾക്ക് വിഭവം ഒരുക്കി നൽകിയാൽ അവൻ തീർച്ചയായും യുദ്ധം ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു പടയാളിയുടെ കുടുംബത്തിൻ്റെ കാര്യം നോക്കാൻ നല്ല രൂപത്തിൽ അവന് പകരമായി നിന്നാൽ അവനും യുദ്ധം ചെയ്തിരിക്കുന്നു

സൈദു ബ്നു ഖാലിദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ ഒരാൾക്ക് വിഭവം ഒരുക്കി നൽകിയാൽ അവൻ തീർച്ചയായും യുദ്ധം ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു പടയാളിയുടെ കുടുംബത്തിൻ്റെ കാര്യം നോക്കാൻ നല്ല രൂപത്തിൽ അവന് പകരമായി നിന്നാൽ അവനും യുദ്ധം ചെയ്തിരിക്കുന്നു."

[صحيح] [متفق عليه]

الشرح

അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിന് വേണ്ടി -യാത്രക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുകയും, യുദ്ധത്തിൽ അനിവാര്യമായും വേണ്ട ആയുധങ്ങളും വാഹനങ്ങളും ഭക്ഷണവും മറ്റു ചെലവുകളും വഹിക്കുകയും ചെയ്തു കൊണ്ട്- ഒരു പോരാളിയെ ആരെങ്കിലും സഹായിച്ചാൽ അവന് യുദ്ധത്തിൽ പങ്കെടുത്ത പോരാളിയുടെ അതേ പരിഗണനയുണ്ട്; പോരാളിക്ക് ലഭിക്കുന്ന പ്രതിഫലം അവനും ലഭിക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന ഒരു പോരാളിയൂടെ കാര്യങ്ങൾ ഏറ്റെടുക്കുകയും, അയാളുടെ അസാന്നിദ്ധ്യത്തിൽ കുടുംബത്തിൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്താൽ അവന് യുദ്ധം ചെയ്യുന്ന ആ പോരാളിയുടെ അതേ സ്ഥാനമുണ്ട്.

فوائد الحديث

നന്മകളിൽ പരസ്പരം സഹകരിക്കാൻ വേണ്ടിയുള്ള പ്രോത്സാഹനം.

ഇബ്നു ഹജർ (റഹി) പറയുന്നു: "മുസ്‌ലിംകളുടെ പൊതുനന്മക്കായി പ്രവർത്തിക്കുന്നവരോടും അവർക്ക് വേണ്ടപ്പെട്ട കാര്യങ്ങൾ നിറവേറ്റുന്നവരോടും നന്മ ചെയ്യാനുള്ള പ്രേരണയും പ്രോത്സാഹനവും ഈ ഹദീഥിലുണ്ട്."

ഇസ്‌ലാമിലെ പൊതുതത്വം ഈ ഹദീഥിലുണ്ട്. ഏതൊരാൾ മറ്റൊരാൾക്ക് അല്ലാഹുവിനെ അനുസരിക്കുന്ന മാർഗത്തിൽ സഹായം ചെയ്താലും അവന് സമാനമായ പ്രതിഫലം നൽകപ്പെടുന്നതാണ്. സഹായം സ്വീകരിച്ച വ്യക്തിയുടെ പ്രതിഫലത്തിൽ യാതൊരു കുറവും അതു കൊണ്ട് ഉണ്ടാവുകയില്ല.

التصنيفات

ജിഹാദിൻ്റെ ശ്രേഷ്ഠത