إعدادات العرض
നമുക്കെതിരിൽ ആയുധമെടുത്തവൻ നമ്മിൽപെട്ടവനല്ല
നമുക്കെതിരിൽ ആയുധമെടുത്തവൻ നമ്മിൽപെട്ടവനല്ല
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നമുക്കെതിരിൽ ആയുധമെടുത്തവൻ നമ്മിൽപെട്ടവനല്ല."
[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Türkçe اردو 中文 हिन्दी Tagalog ئۇيغۇرچە Kurdî Hausa Português తెలుగు Kiswahili မြန်မာ Deutsch 日本語 پښتو Tiếng Việt অসমীয়া Shqip Svenska Čeština ગુજરાતી Yorùbá Nederlands සිංහල தமிழ் دری Кыргызча Lietuvių Kinyarwanda नेपाली ಕನ್ನಡ Română Soomaali Српски Українська Wolof Moore Azərbaycan ქართული Magyar አማርኛ bm Македонски Akan Malagasy Oromoo ភាសាខ្មែរالشرح
മുസ്‌ലിംകൾക്കെതിരെ -അവരെ ഭയത്തിലാഴ്ത്തുന്നതിനും കൊള്ളയടിക്കുന്നതിനും വേണ്ടിയെല്ലാം- ആയുധമേന്തുന്നതിൽ നിന്ന് നബി -ﷺ- ശക്തമായി താക്കീത് ചെയ്യുന്നു. ആരെങ്കിലും അന്യായമായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അവൻ വളരെ വലിയ വൻപാപങ്ങളിൽ പെട്ട, ഗുരുതരമായ ഒരു പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. നബി -ﷺ- അറിയിച്ച ശക്തമായ ഈ താക്കീത് അവന് ബാധകമാവുകയും ചെയ്തിരിക്കുന്നു.فوائد الحديث
മുസ്‌ലിം സഹോദരങ്ങൾക്കെതിരിൽ ആയുധമേന്തുകയും, അവർക്കെതിരെ പോരാടുകയും ചെയ്യുന്നതിൽ നിന്നുള്ള ശക്തമായ താക്കീത് ഈ ഹദീഥിലുണ്ട്.
ഭൂമിയിൽ സംഭവിക്കുന്ന ഏറ്റവും ഗുരുതരമായ തിന്മകളിലൊന്നും, വ്യാപകമായ കുഴപ്പത്തിൽ പെട്ടതുമാണ് മുസ്‌ലിംകൾക്കെതിരെ ആയുധമേന്തുകയും, അവരെ വധിച്ചു കൊണ്ട് നാട്ടിൽ കുഴപ്പം സൃഷ്ടിക്കുകയും ചെയ്യൽ.
അതിക്രമികൾക്കെതിരെയും കുഴപ്പക്കാർക്കെതിരെയും യുദ്ധം ചെയ്യുന്നത് പോലെ ന്യായമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള യുദ്ധങ്ങൾ ഈ താക്കീതിൽ ഉൾപ്പെടുകയില്ല.
ആയുധം കൊണ്ടോ അല്ലാതെയോ മുസ്‌ലിംകൾക്കിടയിൽ ഭയം വിതക്കുക എന്നത് നിഷിദ്ധമാണ്. തമാശയായിട്ടാണെങ്കിൽ പോലും അത് പാടില്ല.