إعدادات العرض
1- ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളേക്കാൾ നന്മകൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല.
2- ആരെങ്കിലും കരാറിലേർപ്പെട്ട ഒരു അമുസ്ലിമിനെ (മുആഹദ്) കൊലപ്പെടുത്തിയാൽ അവൻ സ്വർഗത്തിൻ്റെ സുഗന്ധം ആസ്വദിക്കുന്നതല്ല. തീർച്ചയായും സ്വർഗത്തിൻ്റെ സുഗന്ധം നാൽപ്പത് വർഷം വഴിദൂരം അകലെ വരെ ഉണ്ടായിരിക്കുന്നതാണ്.
3- നബി(ﷺ)യുടെ യുദ്ധങ്ങളിലൊന്നിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു.
4- അല്ലാഹുവിന്റെ വചനം ഉന്നതമാക്കുന്നതിന് വേണ്ടി യുദ്ധം ചെയ്തവനാരോ അവൻ അല്ലാഹുവിന്റെ മാർഗത്തിലാകുന്നു.
5- മരണപ്പെടുന്നവരുടെ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ അതോടെ അവസാനിക്കുന്നതാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ കാവൽ നിൽക്കുന്നയാളുടേതൊഴികെ. അത് അന്ത്യനാൾ വരെ വളർന്നുവലുതായിക്കൊണ്ടേയിരിക്കും. ഖബ്റിലെ പരീക്ഷണത്തിൽ നിന്നും അയാൾ രക്ഷപെടുകയും ചെയ്യും.
6- അല്ലാഹു ആദ്യകാലക്കാരെയും അവസാനകാലക്കാരെയും ഒരുമിച്ചുകൂട്ടിയാൽ ഓരോ വഞ്ചകനും വേണ്ടി ഓരോ പതാക ഉയർത്തപ്പെടുന്നതാണ്. എന്നിട്ട് ഇങ്ങനെ പറയപ്പെടും: ഇന്നയാളുടെ മകൻ ഇന്നയാളുടെ വഞ്ചനയാകുന്നു ഇത്.
7- നബി (ﷺ) ഒരു യാത്രയിലായിരിക്കെ മുശ്രിക്കുകളുടെ ഒരു ചാരൻ നബിയുടെ അരികിലേക്ക് വന്നു.
8- ഓ ജനങ്ങളേ, നിങ്ങൾ ശത്രുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുത്. നിങ്ങൾ അല്ലാഹുവിനോട് സൗഖ്യം ചോദിക്കുക.
9- അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നവന്റെ കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു; അവനെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്ന്. അതല്ലെങ്കിൽ പ്രതിഫലവും യുദ്ധാർജിത സ്വത്തുമായി അവനെ സുരക്ഷിതനായി തിരിച്ചയക്കുമെന്ന്.
10- അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം കാവലിരിക്കൽ ഈ ലോകത്തേക്കാളും അതിലുള്ള എല്ലാത്തിനേക്കാളും ഉത്തമമാകുന്നു.
11- അല്ലാഹുവിന്റെ മാർഗത്തിൽ, രാവിലെയോ വൈകുന്നേരമോ ഉള്ള ഒരു പുറപ്പെടൽ, സൂര്യൻ എന്തിന്റെയൊക്കെ മുകളിലാണോ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുള്ളത്, അതിനേക്കാളെല്ലാം ഉത്തമമാകുന്നു.
12- അല്ലാഹുവിന്റെ മാർഗത്തിൽ മുറിവേറ്റ ഏതൊരാളും തന്റെ മുറിവിൽ രക്തമൊലിപ്പിച്ചുകൊണ്ടല്ലാതെ പരലോകത്ത് വരികയില്ല. നിറം ചോരയുടെ നിറവും, ഗന്ധം കസ്തൂരിയുടെ ഗന്ധവുമായിരിക്കും.
13- ആരെങ്കിലും (ശത്രുസൈന്യത്തിലെ) ഒരാളെ വധിക്കുകയും അവന് അതിന് തെളിവുണ്ടാവുകയും ചെയ്താൽ കൊല്ലപ്പെട്ടവന്റെ കൂടെയുള്ള സ്വത്ത് അവനുള്ളതാണ്.
14- നബി (ﷺ) (പ്രത്യേക ഭക്ഷണക്രമീകരണത്തിലൂടെ) ശരീരം ശക്തിപ്പെടുത്തിയ കുതിരകളെ ഹഫ്യാഅ` മുതൽ ഥനിയ്യത്തുൽ വദാഅ` വരെ മത്സരിപ്പിച്ച് ഓടിച്ചു.
15- അല്ലാഹുവിന്റെ റസൂൽ (ﷺ) യുദ്ധാർജിത സ്വത്തിൽ, കുതിര(പടയാളി)ക്ക് രണ്ട് ഓഹരിയും കാലാൾക്ക് ഒരു ഓഹരിയും വിഹിതമായി നൽകി.
16- അല്ലാഹുവിന്റെ റസൂൽ താൻ നിയോഗിക്കുന്ന സൈന്യങ്ങളിൽ ചിലർക്ക്, യുദ്ധാർജിത സ്വത്തിൽ നിന്ന് സൈന്യത്തിനുള്ള പൊതുവിഹിതത്തിനു പുറമെ പ്രത്യേകമായി നല്കാറുണ്ടായിരുന്നു.
17- ബനൂ നദീർ ഗോത്രത്തിന്റെ സ്വത്ത്, മുസ്ലിംകൾ അതിനു വേണ്ടി കുതിരയെയോ ഒട്ടകത്തിനെയോ ഓടിക്കാതെ തന്നെ അല്ലാഹു അവന്റെ റസൂലിന് യുദ്ധരഹിതം നൽകിയതായിരുന്നു.
18- ഞങ്ങൾ നബി(സ)യോടൊപ്പം ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്തു, ഞങ്ങൾ വെട്ടുകിളിയെ ഭക്ഷിക്കാറുണ്ടായിരുന്നു