إعدادات العرض
1- അയൽവാസിക്ക് അനന്തരാവകാശം ലഭിക്കുമെന്ന് ഞാൻ ധരിച്ചു പോകുന്നത് വരെ അയൽവാസികളുടെ കാര്യം ജിബ്രീൽ എന്നോട് ഉപദേശിച്ചു കൊണ്ടേയിരുന്നു.
2- നേർച്ച നേരുന്നത് നബി(ﷺ) വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: നേർച്ച ഒരു നന്മയും കൊണ്ടുവരുന്നില്ല. അത് മുഖേന പിശുക്കന്റെ ധനം പുറത്തുവരുന്നുവെന്നുമാത്രം.
3- അല്ലാഹുവാണെ, ഞാൻ ഒരു കാര്യം സത്യം ചെയ്തുപറയുകയും എന്നിട്ട് അതിനേക്കാൾ നന്മയുള്ള മറ്റൊരു കാര്യം കാണുകയും ചെയ്താൽ കൂടുതൽ നന്മയുള്ള കാര്യം ഞാൻ ചെയ്യാതിരിക്കുകയില്ല. എന്നിട്ട് സത്യം ലംഘിച്ചതിനുള്ള പ്രായശ്ചിത്തം ഞാൻ വീട്ടുകയും ചെയ്യും. ഇന്ഷാ അല്ലാഹ്.
4- ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റു വല്ല മതത്തിലുമാണ് താനെന്ന് കരുതിക്കൂട്ടി കളളസത്യം ചെയ്താൽ അവൻ പറഞ്ഞതുപോലെതന്നെയാകുന്നു.
5- സഅ`ദു ബ്നു ഉബാദയുടെ ഉമ്മക്ക് ഒരു നേർച്ച ബാധ്യതയായി ഉണ്ടാവുകയും എന്നാൽ അത് വീട്ടുന്നതിനു മുൻപ് അവർ മരണപ്പെടുകയും ചെയ്തു. ആ നേർച്ചയെക്കുറിച്ച് സഅ`ദു ബ്നു ഉബാദ നബി(ﷺ)യോട് ചോദിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു: "അവർക്കു വേണ്ടി നീ അത് വീട്ടുക."
6- ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും.
7- ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും.
8- എന്റെ സഹോദരി നഗ്നപാദയായി നടന്ന് കൊണ്ട് മസ്ജിദുൽ ഹറാമിലേക്ക് പോകാൻ നേർച്ചയാക്കി, അങ്ങനെ അവൾക്ക് വേണ്ടി നബി(സ)യോട് മതവിധി ചോദിക്കാൻ എന്നോട് ആവശ്യപ്പെട്ടു, അപ്രകാരം ഞാൻ നബി(സ)യോട് മതവിധി ചോദിച്ചു, അപ്പോൾ അവിടുന്ന് പറഞ്ഞു: അവൾ നടക്കട്ടെ വാഹനത്തിലുമേറട്ടെ
9- ഏ, അബ്ദു റഹ്മാന് ഇബ്നു സമുറാ, നീ അധികാരം ചോദിച്ച് വാങ്ങരുത്, നീ ചോദിച്ചതിൻ പ്രകാരം നിനക്കത് നൽകപ്പെട്ടാൽ നീ ഭാരമേല്പിക്കപ്പെടും
10- അൻസാറുകളിൽപെട്ട ഒരാൾ തന്റെ ഒരടിമയെ തന്റെ മരണശേഷം മോചിതനാകുന്ന നിലയിൽ സ്വതന്ത്രനാക്കി.
11- ദാവൂദ് നബിയുടെ മകൻ സുലൈമാൻ നബി പറഞ്ഞു: തീർച്ചയായും ഇന്ന് ഞാൻ (എന്റെ ഭാര്യമാരായ) എഴുപത് സ്ത്രീകളുടെയരികിൽ ചെല്ലും. അങ്ങനെ അവരോരോരുത്തരും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന എഴുപതുപേരെ പ്രസവിക്കും.
12- നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്കുക. അതാണ് നിനക്ക് നല്ലത്.
13- ആരെങ്കിലും തനിക്ക് അവകാശമുള്ള അടിമയുടെ തന്റെ പങ്ക് മോചിപ്പിച്ചാൽ, അയാൾ പണക്കാരനാണെങ്കിൽ അടിമയുടെ നീതിപൂർവകമായ വില കണക്കാക്കപ്പെടുകയും തന്റെ പങ്കാളികൾക്ക് അയാൾ അവരുടെ ഓഹരി നൽകുകയും വേണം. അങ്ങനെ ആ അടിമ മോചിതനാവുകയും ചെയ്യട്ടെ.
14- ആരെങ്കിലും തനിക്ക് അവകാശമുള്ള അടിമയുടെ തന്റെ പങ്ക് മോചിപ്പിച്ചാൽ, അയാൾ പണക്കാരനാണെങ്കിൽ അടിമയെ തന്റെ പണം കൊണ്ട് പൂർണമായും മോചിപ്പിക്കേണ്ടതാണ്. അയാളുടെ കൈയിൽ പണമില്ലെങ്കിൽ തന്റെ നീതിപൂർവകമായ വില അടിമയുടെ ബാധ്യതയായി കണക്കാക്കപ്പെടട്ടെ.